
എന്റെ ശരീരം
തെമ്മാടി കുഴിയിലെ
മണ്ണിനു നൽകാനുള്ളതല്ല.
ഒപ്പീസും കപട പ്രസംഗങ്ങളും
പ്രാർത്ഥനകളും
എനിക്കാവശ്യമില്ല.
ജീവിച്ചിരിക്കുമ്പോൾ
അപമാനിച്ചിട്ട്, ശവസംസ്കാര
വേളയിൽ, മാലാഖയാണെന്നു
പറഞ്ഞുള്ള വായ്താരിക്കളും
വേണ്ട.
ഈ ശരീരം മെഡിക്കൽ
കോളേജിനു
ദാനം ചെയ്യാനുള്ള സമ്മതപത്രം
തയ്യാറാക്കി വെച്ചിട്ടുണ്ട്.
ഒരു പക്ഷെ,
ഒരു കന്യാസ്ത്രിയുടെ
മൃതദേഹം ദാനം ചെയ്യുന്ന
ആദ്യ സംഭവമാകാം.
സിസ്റ്റർ ലൂസി കളപ്പുര – എഴുതിയതായി കരുതപ്പെടുന്നു.
(https://www.thoolikathukal.com)